Wednesday, March 31, 2010



A Hindu holy man in India has quit as head of a religious organisation after police launched a probe into allegations of obscenity against him.

Nithyananda Swami's announcement came weeks after a video emerged apparently showing him engaging in sexual acts with two women. The guru has said he had done nothing illegal and the video scandal was "a false campaign". Nithyananda Swami has a huge following in southern India.

The video shocked his devotees and angered locals - his ashram near the southern city of Bangalore was vandalised after TV channels broadcast the video. Police have launched an investigation into the incident - a senior detective told the BBC that they were investigating whether the guru had "outraged religious feelings" of his devotees.

The 32-year-old said in a statement that he was resigning as the head of his organisation, Dhyanapeetam (Knowledge Centre), and from all the trusts associated with him. His organisation has branches in several countries, including the US and Europe.

"If required, I will return and talk about all that had happened as an independent witness to my conduct with a clean heart and pure soul and in a less prejudiced atmosphere," he said. He said he had decided to live a "life of spiritual seclusion for an indefinite time".

The guru's followers allege the video was created and distributed by a jealous inmate of the ashram in a bid to defame him. The guru's ashram has called the footage "a mix of conspiracy, graphics and rumours".

News From: http://news.bbc.co.uk/2/hi/south_asia/8594250.stm

special thanks to: Ms. Aadhila. (see the comments)

Monday, March 22, 2010



(സ്വാമിയെ ശരണം!
ജീവിക്കുന്നെങ്കില്‍ 'ദിവ്യ'നായി ജീവിക്കണം.
ഇഷ്ടംപോലെ പെണ്ണ്, പണം, കള്ള്... ആരെയും പേടിക്കേണ്ട.
തല്ലുന്നെങ്കില്‍ ഇവനെയൊക്കെ തല്ലണം; പാമ്പിനെ തല്ലുംപോലെ..!)

മതങ്ങളും അവയെ അടിസ്ഥാനമാക്കിയുള്ള ദൈവ സങ്കല്പങ്ങളും നിലനില്‍ക്കുന്നത് അവ മനുഷ്യജീവിതത്തില്‍ വഹിക്കുന്ന ഉത്തരവാദിത്വം കൊണ്ടാണ്. നല്ലകാലം വരുമ്പോള്‍ നന്ദി പറയാനും സമയദോഷം ഉണ്ടാകുമ്പോള്‍ സഹായമഭ്യര്‍ത്ഥിക്കാനും ദൈവമുണ്ടല്ലോ എന്ന വിശ്വാസമാണ് എല്ലായ്പ്പോഴും മനുഷ്യന് പ്രതിസന്ധികള്‍ നേരിടാനുള്ള കരുത്ത് നല്‍കുന്നത്.

സമൂഹത്തില്‍ ധാര്‍മികത നിലനില്‍ക്കാന്‍ ദൈവവിശ്വാസം നിര്‍ബന്ധമാണ്‌. നിയമ വാഴ്ചയുടെ മഹത്വം വിളംബരം ചെയ്യുന്ന ഒരു വാക്യമുണ്ട്. "നിങ്ങള്‍ എത്ര തന്നെ ഉയരത്തിലായാലും നിങ്ങള്‍ക്കും മേലെയാണ് നിയമം." ഇത് തന്നെയാണ് ദൈവ സങ്കല്‍പ്പത്തി
ന്‍റെയും മഹത്വം. "നാം എത്ര ഉയരത്തിലായാലും നമുക്കും മേലെയാണ് ദൈവം." ദൈവ വിശ്വാസം ഒരുവനെ നല്ലവനാക്കും. അതിന്‍റെ അഭാവം അവനെ ചീത്തയുമാക്കും. നൈതികത പുലര്‍ത്താന്‍ സ്വന്തം മനസ്സാക്ഷിക്കപ്പുറം ദൈവവിശ്വാസം കൂടിയേ തീരൂ.

ജീവിതകാലത്തു തന്നെ പലരും ദൈവ പദവിയിലേക്ക് promote ചെയ്യപ്പെടുന്ന കാഴ്ചയാണ് നമുക്ക് ചുറ്റുമുള്ളത്‌. പിന്നോക്ക ഗ്രാമങ്ങളില്‍ ജനിച്ചു വളര്‍ന്ന്‌, വലിയ വിദ്യാഭ്യാസമില്ലാത്ത പലരും ദേശത്തും വിദേശത്തും ആത്മീയത വിറ്റ് കാശുണ്ടാക്കുന്നു.
ആരാധിക്കാന്‍ ആളുണ്ടെങ്കില്‍ മജ്ജയും മാംസവുമുള്ള മനുഷ്യന് ഈശ്വര പദവിയിലേക്ക് ഉയരാമെന്നതിന്‍റെ നാണംകെട്ട ദ്രിശ്യങ്ങളാണ് സത്യാസായിയും രവിയും അമ്മയും നിത്യാനന്ദനും പരമാനന്ദനുമൊക്കെ. അവതാര കഥകള്‍ കെട്ട് വളരുന്നവര്‍ ആള്‍ദൈവങ്ങളെ സൃഷ്ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങല്‍ക്കുമപ്പുറം ലൈംഗിക അരാജകത്വത്തിനും സാമ്രാജ്യത്വ വിധേയത്വത്തിനും നിമിത്തമാവുകയാണ് ആള്‍ദൈവങ്ങള്‍. ദാരിദ്ര്യത്തെയും സമൂഹത്തിലെ മറ്റു ദൈന്യതകളെയും അന്യായങ്ങളെയും മറച്ചുപിടിക്കാനുള്ള മൂലധന രാഷ്ട്രീയത്തിന്‍റെയും ആഗോളവല്‍ക്കരണ ശക്തികളുടെയും കയ്യിലെ ഉപകരണങ്ങള്‍ മാത്രമാണ് ആള്‍ദൈവങ്ങള്‍.

സമൂഹത്തിന്‍റെ സത്വബോധം നഷ്ട്ടപ്പെടുന്നത് കൊണ്ടാണ് തിരിച്ചറിവുകള്‍ക്കും സ്വാതന്ത്ര്യ ബോധത്തിനും വിമര്‍ശന സ്വഭാവത്തിനും യുക്തിചിന്തക്കും മുകളില്‍ ഇത്തരം മനുഷ്യദൈവങ്ങള്‍ കൂട് കൂട്ടുന്നത്. കൃത്രിമമായ ആത്മീയതയുടെ പാര്‍ശ്വങ്ങളില്‍ ഒട്ടിനില്‍ക്കാന്‍ അവര്‍ സാധാരണക്കാരനെ നിര്‍ബ്ബന്ധിക്കുന്നു. സമൂഹത്തെ അരക്ഷിതാവസ്ഥയില്‍ തള്ളുകയാണവര്‍ ചെയ്യുന്നത്. അധികാര വര്‍ഗ്ഗത്തെ വിലക്കെടുക്കാനും പ്രലോഭനങ്ങളില്‍ അവരെ കൊരുത്തിടാനും ജനാധിപത്യരാഷ്ട്രത്തിന്‍റെ ഭരണഘടനാ സംവിധാനങ്ങളെക്കാള്‍ മുകളി ലെത്താനും ആള്‍ദൈവങ്ങള്‍ക്ക് കഴിയുന്നത്‌ സാമ്രാജ്യത്വ മൂലധനത്തിന്‍റെ പിന്‍ബലം കൊണ്ടാണ്. അമ്മയുടെ മാറിലലിഞ്ഞ്‌ ബഹുരാഷ്ട്ര കുത്തകകളും വ്യവസായ പ്രമുഖരും സൃഷ്ടിക്കുന്ന INDIA എങ്ങനെയായിരിക്കുമെന്ന് ഇവിടുത്തെ ദരിദ്രനാരായണന്‍മാര്‍ ചിന്തിച്ചിട്ടുണ്ടോ?

ഇന്ന് ആള്‍ദൈവ ഭക്തിയെന്നാല്‍ ഒരുതരം ആത്മീയ ഭ്രാന്താണ്. 'പ്രത്യക്ഷ' ഈശ്വരന്‍മാരില്‍ ദുര്‍ബ്ബല ഹൃദയരായ സാധാരണക്കാരന്‍ കാണുന്നത് തന്‍റെ ജീവിതത്തിന്‍റെ പൂര്‍ണതയും ആത്മീയ സാക്ഷാത്ക്കാരവുമാണ്. "മജ്ജയും മാംസവുമുള്ള മനുഷ്യന്‍ ദൈവമാകുമ്പോള്‍ അരൂപിയും അദ്രിശ്യനുമായ ദൈവത്തെ മനുഷ്യനോളം അധപതിപ്പിക്കുന്നു" എന്നാണ്‌, വിവരവും വിവേകവുമുള്ള മനുഷ്യന്‍ തന്‍റെ ആത്മാവിനെ അര്‍ത്ഥമില്ലാത്ത അടിമത്തത്തിലേക്ക് തള്ളിവിടുന്ന കാഴ്ച നല്‍കുന്ന ദുസ്സൂചന.!

കപടഭക്തിയുടെ മറവില്‍ തെമ്മാടിസ്സ്വാമിമാരും തേവിടിശ്ശി നടിമാരും കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ പുതിയതല്ല. ഇന്ത്യയുടെ സവിശേഷമായ ആദ്യാത്മിക സാഹചര്യങ്ങളാണ് ഇത്തരം 'കാമാസൂത്ര'ങ്ങള്‍ക്ക് കാരണമാകുന്നത്. കാമപൂജകളും മദ്യ-നൈവേദ്യങ്ങളും ലഹരി പ്രസാദങ്ങളും കൂടിക്കുഴഞ്ഞു കിടക്കുന്ന ആത്മീയ-ഭക്തിയില്‍ നിന്നും മനുഷ്യ നന്മയ്ക്കും പുരോഗതിക്കും ഉപകരിക്കുന്ന ആധ്യാത്മിക മൂല്യങ്ങളിലേക്ക് എത്തിച്ചേരാന്‍ ഇനി എന്നാണ്‌ എന്‍റെ ദേശക്കാര്‍ക്ക് കഴിയുക?

Friday, March 12, 2010


"Justice is the temporary thing which must at last come to an end. But, the conscience is eternal and will never die." (Aristotle)

ഭൂതകാലത്തിന്‍റെ മഹിത പ്രതാപം നഷ്ടപ്പെട്ട ഒരിന്ന്ത്യയില്‍ കൂടിയാണ് എന്‍റെ തലമുറ കടന്നുപോകുന്നത്. 'വേര്‍തിരിവുകളും' 'വിഭജനങ്ങളും' പുത്തന്‍ മനസ്സുകളില്‍ തേയ്മാനം വരുത്തിയിരിക്കുന്നു. പല ഭാഷകളും വേഷങ്ങളും ആചാരങ്ങളും നിറഞ്ഞ ഇന്ത്യ എന്ന മഹാവിസ്മയത്തിനു മുമ്പില്‍ പകച്ചുനിന്നവര്‍ പോലും ഇന്ന് ഭയപ്പാടിലാണ്.
ഹിന്ദു, ക്രൈസ്തവ-മുസ്‌ലിം വാസ്തുവിദ്യകള്‍ കൊണ്ടാണ് ഇന്ത്യ പടുത്തുയര്‍ത്തപ്പെട്ടത്. പ്രകാശം പരത്തുന്ന മതേതരത്വത്തിന്‍റെ വിളക്കുമാടത്തിനു കീഴില്‍ വിശാലമനസ്സുകള്‍ ഒരുമയോടെ ജീവിച്ചകാലം ഇന്ന്, ഇടിഞ്ഞുപൊളിഞ്ഞ കല്‍പ്പടവുകള്‍ പോലെയായിരിക്കുന്നു.

സാരമെന്നും നിസ്സാരമെന്നും കരുതാവുന്ന ചില സംഭവങ്ങളാണ് എന്‍റെ രാജ്യത്തെ കീറിമുറിച്ചത്. വരികളും വരകളും വാക്കുകളും കൊണ്ട് സൃഷ്ടിക്കപ്പെട്ട ചില മുറിവുകള്‍ എരിതീയില്‍ പകരുന്ന എണ്ണക്ക് തുല്യമായി. അവ ആളിക്കത്തി. മുറിവുകള്‍ വൃണങ്ങളായി. അതിന്‍റെ അലയൊലികള്‍ ഇപ്പൊഴും ഭാരതീയ സമൂഹത്തെ വല്ലാതെ നോവിക്കുന്നുണ്ട്.
മനുഷ്യജീവിതത്തിലെ ആന്തരിക സംസ്കാരത്തിന്‍റെ ദര്‍ശനമാണ് കല. കലാകാരന്‍ സമൂഹത്തിന്‍റെ പ്രതിനിധിയാണ്. സമൂഹം നല്‍കുന്ന പേനയും മഷിയും കടലാസും കൊണ്ടാണ് അയാള്‍ തന്‍റെ സൃഷ്ടിക്കു രൂപം കൊടുക്കുന്നത്. ജനത അയാളിലൂടെ സ്പന്ദിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു. പക്ഷെ, ഇന്ന് പെറ്റുവീഴുന്ന അക്ഷരങ്ങള്‍ സമൂഹത്തിന്‍റെ ഭ്രമണപഥത്തെ പോലും മാറ്റിമറിക്കുകയാണോ?
എം എഫ് ഹുസ്സൈന്‍റെ ചിത്രങ്ങളും അതുണ്ടാക്കിയ വിവാദങ്ങളും ചിത്രകാരന്‍റെ രാഷ്ട്രമാറ്റവും ഈ ചോദ്യത്തിലേക്കാണ് എന്‍റെ ചിന്തയെ നയിക്കുന്നത്.

സ്വന്തം രാജ്യത്ത് നിന്നും പുറംതള്ളപ്പെട്ടവന്‍റെ നൊമ്പരങ്ങള്‍ തീര്‍ച്ചയായും അസഹ്യമായിരിക്കും. എന്നാല്‍ ഹുസ്സൈന്‍റെ കാര്യത്തില്‍ ഇത് സത്യമാകാന്‍ വഴിയില്ല. അദ്ദേഹം ഇന്ത്യ വിട്ടത് ദരിദ്രമായ ഒരവസ്ഥയിലല്ല. ഖത്തര്‍ അയാളെ സ്വീകരിച്ചത് വെറും അഭയാര്‍ത്ഥിയായിട്ടുമല്ല. അറിയപ്പെട്ട ഒരു കലാകാരനെ ഇന്ത്യക്ക് നഷ്ടമായപ്പോള്‍ അയാളെ ഖത്തറിന് ലഭിച്ചു എന്ന് ആലങ്കാരികമായി പറയാം. പക്ഷെ ഹുസൈന്‍ എന്ന കലാകാരന്‍ ഇന്ത്യക്ക് വരുത്തിവെച്ച അപമാനം മായ്ച്ചു കളയാന്‍ ആര്‍ക്കാണ് കഴിയുക?
ഇന്ത്യ എന്നാല്‍ 80% വിവേകികളും 20% വികാരജീവികളും ഉള്‍ക്കൊള്ളുന്ന ഒരു ജനാധിപത്യ പ്രക്രിയയാണ്. എണ്‍പത് ശതമാനം അടങ്ങിയിരുന്നാലും 20 ശതമാനത്തിന്‍റെ ജല്പനങ്ങള്‍ക്കു മുമ്പില്‍ മുട്ടുമടക്കിയേ തീരൂ. അല്ലെങ്കില്‍ അന്യന്‍റെ നിഷ്കളങ്ക വികാരത്തെ മുറിപ്പെടുത്തുന്നതൊന്നും പടച്ചുവിടരുത്.

ഇന്ത്യയിലെ സുപ്രധാന മാധ്യമ അധിപന്മാരില്‍ പലരും, ചില ഭുദ്ധിജീവികളും ഫാസിസത്തിന്‍റെ
സ്വാധീനമുള്ളവരാണ്. മുംബയിലെ കലാപകാലത്ത് മഹാരാഷ്ട്രയിലെയും ഗുജറാത്ത് നരഹത്യയില്‍ അവിടങ്ങളിലെ പ്രാദേശിക പത്രങ്ങളും മാധ്യമ- മര്യാദ ലംഘിച്ചാണ് പ്രവര്‍ത്തിച്ചത്. സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന് പകരം മാധ്യമങ്ങള്‍ ദുര്‍വികാരത്തിന് തീ പിടിപ്പിക്കുകയായിരുന്നുവെന്നാണ് പ്രമുഖ ചിന്തകന്‍ ചാരു മുകുള്‍ തന്‍റെ ഗ്രന്ഥത്തില്‍ (printmedia & communalism) അഭിപ്രായപ്പെട്ടത്.

ഇവിടെ ഹുസൈന്‍ ചെയ്തതും സമാന കൃത്യമാണ്. പുലിയുമായി ലൈംഗിക വേഴ്ചയിലേര്‍പെട്ട ദുര്‍ഗ്ഗാ ദേവിയുടെയും ശ്രീഗണേഷ് എന്ന ഗജരാജനൊപ്പം ലക്ഷ്മിദേവി വിവസ്ത്രയായി നില്‍ക്കുന്നതും സരസ്വതിദേവിയുടെയും ദ്രൌപതിയുടെയും ഭാരതാംബയുടെയും നഗ്നചിത്രങ്ങള്‍ വരച്ചുണ്ടാക്കിയതും ഏതു കലാസപര്യയുടെ പേരിലാണെന്നറിയാന്‍ പൌരനു അവകാശമുണ്ട്‌.
20% ത്തിന്‍റെ ആക്രോശത്തിനും അട്ടഹാസത്തിനും ഇന്ത്യ ഇതിന് മുമ്പും ഇരയായിട്ടുണ്ട്. പുറമേ നിസ്സാരമെന്ന് കരുതാവുന്ന പല പ്രശ്നങ്ങളും 'ഗുരുതരമായി' പര്യവസാനിച്ചതിന്‍റെ എത്ര ഉദാഹരണങ്ങളുണ്ട് ഇന്ത്യന്‍ മണ്ണില്‍.!!

ഏതു ആവിഷ്കാരത്തിന്‍റെ പേരിലായാലും ഇത്തരം ഫാസിസ്റ്റ് കലയെ അനുവദിക്കരുത്. ഹുസ്സൈനായാലും അജയ്മിശ്ര ആയാലും നൃപന്‍ ദാസ് ഗുപ്തയായാലും ഇത്തരക്കാരെ നാടുകടത്തുക തന്നെ വേണം. അക്ഷരങ്ങളില്‍ മഞ്ഞച്ചായം തേച്ച് വാര്‍ത്തകളില്‍ മസാല ചേര്‍ത്ത് അസത്യത്തെ സത്യമാക്കാന്‍ ശ്രമിക്കുന്ന "ഗീബല്‍സിയന്‍''മാര്‍ നശിപ്പിക്കുന്നത് പൌരാണിക ഭാരതീയാദര്‍ശങ്ങളുടെ ചൈതന്യത്തെയാണ്. വാമൊഴികളിലും വരമൊഴിയിലും യഥാര്‍ത്ഥ ഭാരതീയ ദര്‍ശനത്തിന്‍റെ സാരാംശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാത്തവര്‍ തീര്‍ച്ചയായും അര്‍ഹരല്ല, ഇന്ത്യയില്‍ ജീവിക്കാന്‍!!

Friday, March 5, 2010

വീണ്ടുമൊരു ഡിസംബര്‍ കൈപ്പിടിയിലൊതുങ്ങാതെ കടന്നുപോയി. 
കാലം!
വൈകാരികമായ പരിക്കുകളെയും അശാന്തിയുടെ കാര്‍മെഘങ്ങളെയും വെറും ഓര്‍മ്മയായി മാറ്റാന്‍ കഴിവുള്ള മഹാ പ്രതിഭാശാലി. 

"സര്‍വ്വം യസ്യ പഷാഭഗാത് സ്മ്രിതിപദം. കാലായ തസ്മൈ നമഹ:"

കാലത്തിന്‍റെ മഹാ പ്രവാഹത്തില്‍ തീവ്രദുഖങ്ങളും ആഘാതങ്ങളും ലാഘവമുള്ളതായിത്തീരുന്നു. ഓര്‍മകളുടെ ഒതുക്കുകളിറങ്ങുമ്പോള്‍ അസുഖകരമായതൊക്കെ ര്‍ജുവാകുന്നുവെങ്കില്‍ അത് കാലത്തിന്‍റെ കരവിരുതാണ്. അനന്തവും അഗമ്യവും അഗോചരവുമാണ് കാലത്തിന്‍റെ മഹിമ.

"കാല"ത്തെ ഒരു നിര്‍വചനത്തിലോ സമവാക്യസൂക്തങ്ങളുടെ ചട്ടക്കൂടിലോ ഒതുക്കുക സാധ്യമല്ല.
ഡിസംബര്‍ 31.
രാത്രി സത്രത്തിന്‍ ഗാനശാലയില്‍ പാട്ടുയരുന്നു,
"എത്രയുണ്ടിനി നേരം..അസ്തമിച്ചുവോ വര്‍ഷം?
തൂക്കിയോ വീണ്ടും പുതുവര്‍ഷത്തിന്‍ കലണ്ടെര്‍ അതല്ലോ നാളെയുടെ നരകപടം; 
എത്ര ഭീതിദം!!
 

Copyright 2010 അനന്തരം...

Theme by oyemmar.com.
oyemmar by OMR Templates. | Designed by refylines.com